2010, ഡിസംബർ 7, ചൊവ്വാഴ്ച

പൂച്ച

                                                                                          (കവിത)
ബാല്യം

സ്കൂളി
മൂന്നിലോ നാലിലോ മറ്റോ പഠിക്കുമ്പോ
മഴ തോരാതെ പെയ്ത ഒരു വൈകുന്നേരം
കൂട്ടുകാരെല്ലാം പോയിക്കഴിഞ്ഞിട്ടും
കുടയില്ലാത്തതിനാ മഴ തോരുന്നതും കാത്ത്
വിജനമായ സ്കൂ വരാന്തയി നിന്നപ്പോഴാണ്
പൂച്ച ആദ്യമായി എന്നോടൊപ്പം കൂടിയത്‌.
മുട്ടോളമെത്തുന്ന പച്ചപ്പാവാടയ്ക്കു താഴെ,
നഗ്നമായ വെളുത്ത കണങ്കാലുകളി മുഖമുരുമ്മിയും,
കൈകളി തല ചായ്ച്ചു മെല്ലേക്കുറുകിയും,
നെഞ്ചോടു പറ്റിച്ചേർന്നു ചൂടു പിടിച്ചുറങ്ങിയും
ആപൂച്ച എനിക്കു കൂട്ടായിരുന്നു.
പിന്നെ മഴ തോർന്നപ്പോൾ അതെന്നോടൊപ്പം വീട്ടിലേക്കു പോന്നു.
പാവം പൂച്ച... അതിനു തിന്നാനെന്തെങ്കിലും കൊടെടീ... അമ്മ പറഞ്ഞു
കൗമാരം
കോളേജു വിട്ടു തിരിച്ചെത്തുമ്പോ
പൂച്ച, മീശ മിനുക്കി,നാവു നുണഞ്ഞ്‌,
വാ മെല്ലെ ചലിപ്പിച്ച്
പൂച്ചക്കണ്ണുകളി വല്ലാത്തൊരു തിളക്കത്തോടെ
എന്നെ കാത്തു കാത്തു നിന്നിരുന്നു.
കണ്ണു തെറ്റിയാ അമ്മ കാണാതെ കട്ടു തിന്നുന്ന പൂച്ചയെ തല്ലാ
ഒരു വലിയ വിറകു കമ്പ്
അടുക്കളയി, പെട്ടെന്നു കൈയ്യെത്തുന്നിടത്ത്വച്ചിരുന്നു ,അമ്മ
പക്ഷേ പൂച്ചയ്ക്ക്അടി കൊള്ളാതെ രക്ഷപ്പെടാനുള്ള വിരുത്നല്ലവണ്ണമുണ്ടായിരുന്നു
"
നാശം പിടിച്ച ജന്തുവിനെ
എവിടെയെങ്കിലും കൊണ്ടുക്കളഞ്ഞില്ലെങ്കി ആപത്താ....
അമ്മ പറഞ്ഞു
യൗവ്വനം 
പെണ്ണു കാണലിനിടെ
ഇനി അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കി ആയിക്കോട്ടെ
എന്നു പറഞ്ഞ്‌, ഞങ്ങളെ തനിച്ചാക്കി എല്ലാവരും പോയിട്ടും പോകാതെ,
പൂച്ച
എന്റെ കണങ്കാലുരുമ്മി അവിടെ തന്നെ നിന്നു.
അദ്ദേഹത്തിനു പൂച്ചയെ പേടിയായിരുന്നു.
അതു രക്ഷസാണത്രേ....
അതിന്റെ രോമം ഉള്ളി ചെന്നാ ഭ്രാന്താകുമത്രേ.....
പൂച്ച എന്നെ നോക്കി ദയനീയമായി കരഞ്ഞു കൊണ്ട്
മുറിയുടെ മൂലയി പോയിക്കിടന്നു.

കല്യാണം ഉറപ്പിച്ച ദിവസം
പൂച്ച പടിയിറങ്ങിപ്പോയി.
പിന്നെ സ്വപ്നങ്ങളി പോലും അതു വന്നില്ല
ഭാഗ്യം.
ഒരു നല്ല ഭാര്യക്കും
നല്ല മരുമകൾക്കും
പൂച്ച
ഒരു ശല്യം തന്നെയാണ്.