2010, ജൂലൈ 12, തിങ്കളാഴ്‌ച

ഒരു സ്പെല്ലിംഗ്‌ മിസ്റ്റെയ്ക്‌

     എട്ടു സീ ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സല്ല. രവി സാറു ലീവായതിനാലാണ്‌ ബുധനാഴ്ച്ച നാലാം പീരീഡ്‌ എട്ടു സി യിൽ പോകേണ്ടി വന്നത്‌.ഇംഗ്ഗ്ലീഷിലെ ചെറിയ പദപ്രശ്നങ്ങളും കുട്ടികൾക്കു രസിക്കുന്നതും ഭാഷാ പഠനത്തെ സഹായിക്കുന്നതുമായ ചില കളികളുമൊക്കെയായിട്ടാണ്‌ ആ പീരീഡു ചെലവഴിച്ചത്‌. അൽപം ശബ്ദവും ബഹളവും ഒക്കെ ഉണ്ടായി എന്നതു സത്യമാണ്‌ വൈസ്‌ പ്രിൻസിപ്പൽ ഭദ്രാ മാഡം ക്ലാസ്സിനു പുറത്തൽപ്പ നേരം വന്നു നിന്നതു കണ്ടില്ലെന്നു നടിച്ച്‌ ഞാൻ ക്ലാസ്സ്‌ തുടർന്നത്‌ അവർക്കത്ര പിടിച്ചു കാണില്ലെന്നെനിക്കറിയാമായിരുന്നു.യാതൊരു സാമാന്യ ബോധവുമില്ലാത്ത, എല്ലാവരിലും കുറ്റം മാത്രം കണ്ടുപിടിക്കാൻ നടക്കുന്ന ഒരു പ്രത്യേക സ്വഭാവക്കാരിയായിരുന്നു അവർ.സാധാരണ എല്ലാ കണക്കദ്ധ്യാപകരേയും പോലെ, ലോകം മുഴുവൻ കണക്കു മാത്രമാണെന്നും ബാക്കിയൊക്കെ വെറും വെയിസ്റ്റാണെന്നുമുള്ള ചിന്താഗതിക്കാരിയായ അവർ ഉടൻ തന്നെ പ്രിൻസിപ്പലിനോടു ചെന്നു പരാതി പറഞ്ഞു കാണും എന്നും ഞാൻ ഊഹിച്ചിരുന്നു.


അതു കൊണ്ട്‌ ഉച്ച ഭക്ഷണം കഴിഞ്ഞ ഉടൻ തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്നു പ്യൂൺ രാഘവൻ വന്നു പറഞ്ഞപ്പോൾ എന്തിനായിരിക്കും എന്നു സംശയമൊന്നും ഉണ്ടായിരുന്നില്ല.


എന്റെ ഊഹം ശരിയായിരുന്നു.പ്രിൻസിപ്പലിന്റെ മേശയ്ക്കരികിലെ കസേരയിൽ വളരെ സന്തോഷത്തിൽ അവരുമുണ്ടായിരുന്നു. അവരുടെ സന്തോഷം കണ്ടപ്പോഴേ എനിക്കൊരപകടം മണത്തു. ആമുഖമില്ലാതെ പ്രിൻസിപ്പൽ തുടങ്ങി.
"എന്തായിരുന്നു സർ നാലാം പീരീഡ്‌ എട്ടു സീയിൽ വലിയ ബഹളം"?
“ഏയ്‌ അങ്ങിനെ വലിയ ബഹളമൊന്നും ഉണ്ടായിരുന്നില്ല സർ, കുട്ടികൾ ചില ലാങ്ഗ്വേജ്‌ ഗെയ്മുകൾ കളിക്കുകയായിരുന്നു. അതിന്റെ ആവേശത്തിൽ അൽപം ശബ്ദമുണ്ടാക്കിയെന്നേയുള്ളു... അല്ലാതെ....


ഭദ്രാമാഡം "മുരടനക്കി. അതല്ല സർ പ്രശ്നം..ഈ ഇൻഡിപ്പെൻഡൻസ്‌ എന്ന വാക്കിന്റെ സ്പെല്ലിംഗ്‌ എന്താ?"
ഏതു വിധമുള്ള ആക്രമണത്തിനാണവർ ഒരുങ്ങുന്നതെന്നറിയാത്തതിനാൽ ഞാൻ വളരെ സൂക്ഷിച്ചു തന്നെ മറുപടി നൽകി.
INDEPENDENCE എന്നല്ലേ മാഡം? എന്തേ ചോദിക്കാൻ?"

"ഹും എനിക്കിംഗ്ലീഷിൽ അത്ര വലിയ പരിജ്ഞാനമൊന്നുമില്ലെങ്കിലും കുറച്ചു സ്പെല്ലിങ്ങൊക്കെ അറിയാം." അവരുടെ സ്വരത്തിൽ നിറയെ പുഛവും ഇര വലയിൽ വീണതിന്റെ സന്തോഷവുമായിരുന്നു.പ്രിൻസിപ്പലിന്റെ മുന്നിൽ എന്നെയൊന്നു കൊച്ചാക്കാൻ കഴിയുന്നതിന്റെ ആഹ്ലാദം അവരൊട്ടും മറച്ചു വച്ചില്ല.

"എന്റെ സാറേ.. നമ്മൾ അദ്ധ്യാപകർ ക്ലാസ്സിൽ എന്തെങ്കിലും പറയുന്നത്‌ വളരെ ശ്രദ്ധിച്ചു വേണം. പത്തു നാൽപ്പതു കുട്ടികൾ നമ്മൾ പറയുന്നതു വേദവാക്യം എന്നതു പോലെ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരിക്കുന്നുണ്ടെന്ന ബോദ്ധ്യം എപ്പോഴും വേണം നമുക്ക്‌.  അടക്കിയിരുത്തി നല്ലതൊന്നും പാറഞ്ഞു കൊടുത്തില്ലെങ്കിലും തെറ്റുകൾ പഠിപ്പിക്കാതിരിക്കാനെങ്കിലും കുറഞ്ഞപക്ഷം നാം ശ്രദ്ധിക്കേണ്ടേ?"
എനിക്കപ്പോഴും കാര്യമൊന്നും മനസ്സിലായിട്ടില്ലായിരുന്നു. അതു കൊണ്ട്‌ ഞാനൊന്നും മിണ്ടിയില്ല.
അവർ തുടർന്നു

"നാലാം പീരീഡ്‌ എട്ടു സീയിലെ ബഹളം കേട്ടാണു ഞാൻ വന്നു നോക്കിയത്‌. അപ്പോ സാറു ബോർഡിലെഴുതിയിരുന്നതൊക്കെ ഞാനൊന്നു വായിച്ചു. സാറെഴുതിയിരുന്നത്‌ INDEPENDANCE എന്നായിരുന്നു. എനിക്കു പോലും ഒറ്റ നോട്ടത്തിൽ മനസ്സിലായി അതു തെറ്റാണെന്ന്. ഒരിംഗ്ലീഷ്‌ അദ്ധ്യാപകൻ ഇങ്ങിനെയുള്ള തെറ്റുകൾ വരുത്താമോ? അതും ബോർഡിൽ എഴുതുമ്പോൾ... ഇതു കണ്ടല്ലേ നമ്മുടെ കുട്ടികൾ പഠിക്കുന്നത്‌?"

ഓ അപ്പോ അതാണു കാര്യം.പ്രിൻസിപ്പലിനു മുന്നിൽ അവരുടെ ഇംഗ്ലീഷ്‌ പാണ്ഢിത്യം ഒന്നു പ്രദർശിപ്പിക്കുകയുമാവാം എന്നെയൊന്നിരുത്തുകയുമാവാം. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്തിയതിന്റെ സന്തോഷമാണവർക്ക്‌.
ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ല..

"മാഡം ആ ബോർഡിൽ ഇൻഡിപ്പെൻഡൻസുൾപ്പടെ പത്തു വാക്കുകൾ ഞാൻ എഴുതിയിരുന്നു."

ഹും. അതെല്ലാം ഞാൻ കണ്ടു".അവർ മൊഴിഞ്ഞു.

“എന്നിട്ട്‌ ഈയൊരു തെറ്റു മാത്രമേ മാഡം കണ്ടുള്ളൂ?” ഞാനൊന്നു പുഞ്ചിരിച്ചു. 

“വെരി പുവർ!!! ആ പത്തു വാക്കുകളിലും ഓരോ സ്പെല്ലിംഗ്‌ മിസ്റ്റെയ്കെ‌ങ്കിലും ഉണ്ടായിരുന്നു മാഡം .ഓരോ വാക്കിലേയും തെറ്റു കണ്ടു പിടിച്ചു തിരുത്തുക എന്നതായിരുന്നു ചോദ്യം. ഒൻപതെണ്ണം വരെ ശരിയായി ചെയ്ത മിടുക്കന്മാർ ആ ക്ലാസ്സിലുണ്ട്‌ മാഡം.“

കടലാസു പോലെ വിളറി വെളുത്തു പോയ മാഡത്തിന്റെ മുഖത്തു നോക്കാതെ ചിരിയടക്കാൻ പാടു പെടുന്ന പ്രിൻസിപ്പലിനോടു ഞാൻ പറഞ്ഞു..
"അടുത്ത പീരീഡ്‌ ക്ലാസ്സുണ്ട്‌.. ഞാൻ പൊക്കോട്ടേ സർ"?
അദ്ദേഹം തലയാട്ടി.

2010, ജൂലൈ 6, ചൊവ്വാഴ്ച

കൂട്ടബലാത്സംഗം ഫലപ്രദമായ നൂതന സമരമാർഗ്ഗം. വൈകിവന്ന ഒരു റിപ്പോർട്ട്‌.

വിലക്കയറ്റം..... വൻപിച്ച ബഹുജന പ്രതിഷേധം..
ഇനിയും പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനത നാളെ വിലക്കയറ്റത്തിനെതിരെ കൂട്ടബലാത്സംഗം നടത്തി പ്രതിഷേധിക്കുന്നു....
ഈ പ്രതിഷേധ സമരത്തിൽ പങ്കു ചേരാൻ എല്ലാ അണികളേയും ആഹ്വാനം ചെയ്തുകൊണ്ടുള്ള നേതാവിന്റെ പ്രസ്താവന ജനങ്ങൾ ഹർഷാരവങ്ങളോടെയാണ്‌ സ്വീകരിച്ചത്‌.
ഉടൻ തന്നെ കുട്ടിനേതാക്കന്മാർ കൂട്ടബലാത്സംഗം വിജയിപ്പിക്കുന്നതിനുള്ള തീവ്ര പ്രചാരണ പരിപാടികൾ ആരംഭിച്ചു.
പ്രധാന ബലാത്സംഗകൻ പറഞ്ഞു ......
"ഈ സമരം നിങ്ങൾക്കു വേണ്ടിയാണ്‌... നമുക്കും നമ്മുടെ വരുന്ന തലമുറയ്ക്കും വേണ്ടിയാണ്‌. അതുകൊണ്ട്‌ ഈ കൂട്ട ബലാത്സംഗത്തിൽ എല്ലാവരും സ്വമനസ്സാലേ ഭാഗഭാക്കാകേണ്ടതാണ്‌.സമര ദിവസം പൊതുജനങ്ങൾ ജാതി മത വർണ്ണ വർഗ്ഗ ലിംഗ ഭേദമന്യേ ബലാത്സംഗം ചെയ്യപ്പെടാൻ തയ്യാറാവേണ്ടതാണ്‌. പ്രതികരണശേഷി തീർത്തും നഷ്ടമായ, ഷണ്ഡന്മാരായ ചില അരാഷ്ട്രീയ ശുംഭന്മാർ ഈ സമര മാർഗ്ഗത്തിനെതിരായി ഇപ്പോഴും പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതായി അറിയുന്നുണ്ട്‌. അതിനാൽ ഇവരെ ഒറ്റപ്പെടുത്തി നിർവീര്യരാക്കാൻ വേണ്ടതായ ജാഗ്രത ഓരോ പൌരനും കാട്ടേണ്ടതായുണ്ട്‌ എന്നു കൂടി ഞാൻ പറഞ്ഞുകൊള്ളട്ടെ."


      ഒട്ടും താമസിയാതെ പൊതുജനം കൂട്ടബലാത്സംഗത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ജനങ്ങൾക്ക്‌ ഇതൊരു സമരമുറ എന്നതിനപ്പുറം ഒരുത്സവമോ ആഘോഷമോ ഒക്കെ ആയിരുന്നു.
കൂട്ടബലാത്സംഗം ആഘോഷിക്കുന്നതിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ നടക്കുന്ന ദിനങ്ങളിൽ, ഗർഭനിരോധന ഉറകൾ വിൽക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ രാവിലെ മുതൽ നീണ്ട ക്യൂ ആയിരുന്നു. വാജീകരണ ഔഷധങ്ങളുടെ വിൽപ്പനയിലും ഈ ദിവസങ്ങളിൽ വൻ വർധനവുണ്ടായതായി ഔഷധശാലക്കാർ അറിയിക്കുകയുണ്ടായി.


ബലാത്സംഗം വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അതു കൊണ്ട്‌ നഷ്ടമല്ലാതെ ഒന്നും നേടാനാവില്ലെന്നും ഒക്കെ ചില അരാഷ്ട്രീയ മന്ദബുദ്ധികൾ പത്രമാസികകളിലും ബ്ലോഗിലുമൊക്കെ എഴുതുകയുണ്ടായെങ്കിലും അവരൊക്കെ തന്നെയും രഹസ്യമായി ഒരു ബലാത്സംഗത്തിന്റെ സുരതസുഖം ആസ്വദിക്കാൻ താത്പര്യമുള്ളവർ തന്നെയാണ്‌ എന്നതാണ്‌ സത്യം. ചില തീവ്ര ബലാത്സംഗവാദികൾ മാത്രം ന്യായമായ,അത്ര ചെറുതല്ലാത ഇഛാഭംഗം പ്രകടിപ്പിക്കുകയുണ്ടായി. "മിക്കവാറും എല്ലാവരും തന്നെ എതിർപ്പില്ലാതെ സഹകരിക്കുന്നതിനാൽ നാം വിഭാവനം ചെയ്ത രീതിയിലുള്ള ശരിയായ ഒരു കൂട്ടബലാത്സംഗത്തിന്റെ ആവേശമൊന്നും ഇപ്പോൾ ആർക്കുമില്ല" എന്നതായിരുന്നു അവരുടെ ഇഛാഭംഗത്തിനു കാരണം.
എല്ലാ തയ്യാറെടുപ്പുകൾക്കുമൊടുവിൽ കാത്തുകാത്തിരുന്ന ആ സുദിനം പുലർന്നു.
ജനങ്ങൾ രാവിലെ തന്നെ അത്യുത്സാഹപൂർവ്വം വസ്ത്രങ്ങളുരിഞ്ഞ്‌ നഗ്നരായി ബലാത്സംഗകരെക്കാത്ത്‌ മലർന്നു കിടന്നു. പലയിടങ്ങളിലും പക്ഷേ ആരും ബലാത്സംഗത്തിനായി എത്തിയതേയില്ല.എങ്കിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനും, പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിക്കുവാനും അവർ ബലാൽ സ്വയംഭോഗം ചെയ്തു തൃപ്തരായി. ബലാത്സംഗ സജ്ജരായ ജനങ്ങളുടെ സമൃദ്ധമായ ആവേശം കണ്ടു കണ്ണു മഞ്ഞളിച്ച പല വൃദ്ധനേതാക്കന്മാരും, എന്തുചെയ്തിട്ടും ഉദ്ധരിക്കാൻ കൂട്ടാക്കാത്ത ലിംഗങ്ങളുമായി പരാക്രമപ്പെട്ട്‌ ഓടിനടന്നു.
കൂട്ടബലാത്സംഗത്തെ കിരാതമെന്നു വിശേഷിപ്പിക്കുകയും ബലാത്സംഗത്തിനു വിധേയരാവാൻ തയാറാകാതിരിക്കുകയും ചെയ്ത അപൂർവ്വം ചില അരാഷ്ട്രീയവാദികളുള്ള ഇടങ്ങളിൽ മാത്രമാണ്‌ യഥാർത്ഥത്തിൽ ശരിയായ രീതിയിലുള്ള കൂട്ട ബലാത്സംഗം നടന്നത്‌.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളും നഖക്ഷതങ്ങളും ചോരപ്പാടുകളുമായി നിലവിളിച്ചു കരയുന്ന ആ വിഢ്ഢികൾക്ക്‌ മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നതിനെതിരെ നേതാവ്‌ ശക്തമായി പ്രതികരിക്കുകയും ഉണ്ടായി.
"ജനനന്മയ്ക്കായുള്ള തീവ്രമായ രാഷ്ട്രീയ സാമൂഹ്യവിപ്ലവങ്ങളിൽ അനിവാര്യമായ ചെറിയ ചെറിയ നഷ്ടങ്ങളും ത്യാഗങ്ങളുമായി മാത്രം അവയെ കണ്ടാൽ മതി" എന്നും നേതാവ്‌ പ്രഖ്യാപിച്ചു.

*******************************************************

എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഉദ്ധരിക്കാൻ കൂട്ടാക്കാതിരുന്ന ദുർബ്ബലമായ വൃദ്ധലിംഗത്തെ ഉള്ളിൽ ശപിച്ചുകൊണ്ട്‌ ബലാത്സംഗകൻ എഴുന്നേറ്റു. വെറും നിലത്തു നഗ്നയായി മലർന്നു കിടന്ന യുവതി, ശൽകങ്ങൾ നിറഞ്ഞ, ചുക്കിച്ചുളിഞ്ഞ തൊലിയിൽ പൊതിഞ്ഞ അയാളുടെ എല്ലുന്തിയ ശരീരത്തിന്റെ അസഹ്യമാം വിധം വികൃതമായ കാഴ്ച ഒഴിവാക്കാനായി കണ്ണുകളടച്ചു പിടിച്ചു. അവളുടെ ചുണ്ടിൻ കോണിലെ വക്രിച്ച ചിരിയിൽ തെളിഞ്ഞിരുന്നത്‌ വെറുതെ പശുവിനെ മിനക്കെടുത്തുന്ന മുതുകാളയോടുള്ള പുഛവും പരിഹാസവുമായിരുന്നു.

വാതിൽ മലർക്കെ തുറന്നിട്ട്‌ ബലാത്സംഗകൻ പുറത്തേക്കു വന്നു. പ്രതീക്ഷിച്ചതു പോലെ തന്നെ പുറത്ത്‌ മാധ്യമപ്പട കാത്തു നിന്നിരുന്നു.
"ബലപ്രയോഗം വേണ്ടിവന്നോ?
അക്രമസംഭവങ്ങൾ എന്തെങ്കിലും??? ചോദ്യങ്ങളെല്ലാം അയാൾ ക്ഷമയോടെ കേട്ടു. എന്നിട്ടൊരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു
"ഏയ്‌, ഒന്നുമില്ല. കണ്ടില്ലേ സുഖിച്ചു കിടക്കുന്നത്‌...." അയാൾ അകത്തേക്കു ചൂണ്ടി.
ക്യാമറകൾ തുറന്നു കിടന്ന വാതിലിലൂടെ ആ കാഴ്ച ഒപ്പിയെടുത്തു.
"എല്ലാവരും പൂർണ്ണമായി സഹകരിച്ചു.. ഇനിയും എത്ര കൂട്ടബലാത്സംഗങ്ങൾ വേണമെങ്കിലും നടത്താനുള്ള ഊർജ്ജം ഞങ്ങൾക്ക്‌ ഈ അനുഭവത്തിൽ നിന്നും കിട്ടി. ഈ പ്രതിഷേധസമരം ഒരു വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി."

കൂട്ട ബലാത്സംഗത്തിന്റെ സുഖദമായ ആലസ്യത്തിൽ പിറ്റേന്നു കാലത്തെഴുന്നേറ്റു പത്രം തുറക്കുന്നവർക്കായി മുൻപേജിൽ വെണ്ടക്കാകൾ നിരന്നു.....
....കൂട്ടബലാത്സംഗം വൻവിജയം...